Thursday, November 29, 2007

Swargeeya Virunnu

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.ക്ലാസില്‍ പകുതിയും രാജസ്ഥാനികളാണ്‌.അവരുമായിട്ടാണെങ്കില്‍ മൊത്തം സമയം അടിയായിരുന്നു.ഒരു ദിവസം ഞങ്ങളുടെ ബാച്ചിന്റെ ആനിവേഴ്സറി വന്നെത്തി.ഞങ്ങളുടെ ബാച്ചിലെ പകുതി പേരും രാജസ്ഥാനിലായിരുന്നതിനാല്‍ ആ വര്‍ഷം വാര്‍ഷികം ആഘോഷിക്കണ്ട എന്നായിരുന്നു എല്ലാവരുടേയും ആദ്യത്തെ തീരുമാനം.എന്നാല്‍ ടീച്ചേഴ്സിന്റെ നിബന്ധനക്ക്‌ വഴങ്ങി പിന്നീട്‌ തീരുമാനം മാറ്റി ആഘോഷിക്കാം എന്നാക്കി.ഇതിനു പുറകില്‍ രാജസ്ഥാനികളുമായി ഞങ്ങളുടെ സൗഹൃദം വളര്‍ത്തുക എന്ന ടീച്ചേഴ്സിന്റെ ഗൂഢ ഉദ്ദ്യേശമായിരുന്നു.അങ്ങിനെ പരിപാടികളുടെ ഒരു നീണ്ട ലിസ്റ്റ്‌ തന്നെ ഉണ്ടായി.മൊത്തം പരിപാടിയുടെ പകുതി സമയം രാജസ്ഥാന്‍ സംസ്കാരമായിരിക്കണം എന്നായിരുന്നു ടീച്ചേഴ്സിന്റെ നിര്‍ദ്ദേശം.ഈ പരിപാടിക്ക്‌ ഒരു പേരിനായി ഞങ്ങള്‍ കുറച്ചു കഷ്ട്ടപ്പെട്ടു.കാരണം മലയാളം പേരിടാന്‍ രാജസ്ഥാനികള്‍ സമ്മതിക്കില്ല അതു കൊണ്ടു തന്നെ ഹിന്ദി പേരിടാന്‍ ഞങ്ങളും സമ്മതിച്ചില്ല.അവസാനം ഇംഗ്ഗ്ലീഷ്‌ ടീച്ചര്‍ സോയ മാഡത്തിനോട്‌ ഒരു പേരു പറഞ്ഞു തരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.ടീച്ചര്‍ വീട്ടില്‍ പോയി ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷ്ണറി വായിച്ച്‌ ഒരു പേരു പറഞ്ഞു-"സോഡിയാക്കല്‍ ബാംക്വറ്റ്‌".കേട്ടവര്‍ നടുങ്ങി.അര്‍ത്ഥം ചോദിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞു.-"സ്വര്‍ഗ്ഗീയ വിരുന്ന്‌".2 ഇംഗ്ഗ്ലീഷ്‌ വാക്ക്‌ പഠിച്ചല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിച്ചു.
അങ്ങിനെ പരിപാടികള്‍ തുടങ്ങി.രാജസ്ഥാനി പരിപാടികളായിരുന്നു ആദ്യം.ആനന്ദിലാല്‍ എന്നു പറയുന്ന ഒരു രാജസ്ഥാനിയുടെ പാട്ടായിരുന്നു ആദ്യം.അവന്‍ പാടിയ ആ പാട്ട്‌ ഞങ്ങളുടെ ഇടയില്‍ ഭയങ്കര ഹിറ്റ്‌ ആയിരുന്നു.അതിന്റെ വരികള്‍ ഇങ്ങിനെയാണ്‌-
"ചോഡ്യായിരെ കാനൂന്‍ മക്കരാന്‌
ചോട്ടേ മോട്ടേ ഗൂജരി കാ ലക്കരാന്‌
മാരോ ചോപ്പടി കാ ലോക്കരി ലാഗേ പ്യാരി...
ഓ താരി..ഓ താരി...."

ഇങ്ങിനെ പോകുന്ന ഒരു ഗാനമായിരുന്നു അത്‌`.സത്യത്തില്‍ അവന്‍ തെറി പാട്ടാണോ പാടിയത്‌ എന്നു ഞങ്ങള്‍ക്കിപ്പോളും അറിയില്ല.എന്തായാലും സംഭവം ഹിറ്റ്‌ ആയി മാറി.

അന്നു അവതരിപ്പിച്ച മറ്റൊരു ഐറ്റം ആണ്‌ " ഗുഡ്‌മോണിംഗ്‌ നവോദയ"
സ്കൂളില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങള്‍ മൊത്തം ഹാസ്യ രൂപേണ അവതരിപ്പിച്ച പരിപാടിയായിരുന്നു ഇത്‌.
"കാലത്ത്‌ പി.ടി. ക്ക്‌ ബെല്‍ അടിക്കുന്നു.പക്ഷേ ആരും ഉണരുന്നില്ല.ഈ സമയത്താണ്‌ പി.ടി. സര്‍ ജോസിന്റെ വരവ്‌.ഉറങ്ങി കിടക്കുന്നവരെയെല്ലാം അദ്ദേഹം വടി കൊണ്ട്‌ തല്ലി എഴുന്നേല്‍പ്പിക്കുന്നു.ഉറക്കത്തില്‍ അടി കൊണ്ട വേദനയില്‍ പിള്ളേര്‍ എണീറ്റോടുന്നു.ഇതിനു ശേഷം കുളിക്കുന്ന ഭാഗമായിരുന്നു.ഈ ഭാഗം അവതരിപ്പിക്കാന്‍ ആരും തയ്യാറല്ലായിരുന്നു.കാര്യം ഞങ്ങള്‍ എല്ലാവരുടേയും കുളി ജട്ടി മാത്രം ധരിച്ച്‌ പെണ്‍പിള്ളേര്‍ നടക്കുന്ന റോഡിന്റെ സൈഡില്‍ നിന്നായിരുന്നെങ്കിലും സ്റ്റേജില്‍ ഒരു തോര്‍ത്തു മുണ്ടുടുക്കാന്‍ ഒരുത്തനും തയ്യാറല്ലായിരുന്നു.അങ്ങിനെയിരിക്കുമ്പോള്‍ ആ റോള്‍ ചെയ്യാനായി ഒരാള്‍ രംഗത്തെത്തി.സിതല്‌വന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന സിത്താര്‍ ആയിരുന്നു അത്‌.ഒരു ഒറ്റ തോര്‍ത്തുമുണ്ടുടുത്ത്‌ ബക്കറ്റുമയി തല ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിനൊപ്പം ചലിപ്പിച്ച്‌ സിത്താര്‍ സ്റ്റേജില്‍ വന്നത്‌ ഞാനിന്നുമോര്‍ക്കുന്നു.കുളിച്ചു കൊണ്ടിരിക്കുന്ന സിത്താറിനെ സീനിയേഴ്സ്‌ വന്ന്‌ ആട്ടിപ്പായിക്കുന്നു.എന്നിട്ട്‌ അവന്മാര്‍ കുളിക്കുന്നു.നവോദയായില്‍ 7 മണിക്ക്‌ അസംബ്ലിയാണ്‌.അതു കൊണ്ടു തന്നെ 6.30 ന്‌ പി.ടി. കഴിഞ്ഞ്‌ അര മണിക്കൂറിനുള്ളില്‍ കുളിച്ച്‌ റെഡി ആവണം.ഇതു കാരണം കാലത്തെ ബാത്ത്‌ റൂമിലെ തിരക്ക്‌ ഒഴിവാക്കാന്‍ ഹോസ്റ്റലിന്‌ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലാണ്‌ സധാരണ ഞങ്ങളുടെ കുളി.സീനിയേഴ്സ്‌ കുളിക്കാന്‍ വരുമ്പോള്‍ ആദ്യം അവന്മരെ കുളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നല്ല പെട കൊള്ളും.ഇതായിരുന്നു ഇപ്പോള്‍ കഴിഞ്ഞ രംഗത്തിന്റെ ഉള്ളടക്കം.
ഇതിനു ശേഷം അസ്സംബ്ലി ആയിരുന്നു അവതരിപ്പിച്ചത്‌.പ്രിന്‍സിപ്പാള്‍ ആയി വേഷമിട്ടത്‌ പ്രശാന്ത്‌ പി. എസ്‌ ആയിരുന്നു.പ്രിന്‍സിപ്പാള്‍ ബാല സുബ്രഹ്മണ്യത്തിന്റെ വസ്ത്രങ്ങള്‍ എം.ജി.സോമന്‍ "ഗുരുവായൂര്‍ കേശവന്‍ "എന്ന സിനിമയില്‍ ധരിച്ച പൊലെയുള്ളതായിരുന്നു.ബെല്‍ബോട്ടം പാന്റും പിന്നെ ഒരു നീണ്ട കൃതാവും.ഇതെല്ലാം നേരത്തെ തന്നെ ഞങ്ങള്‍ ഒപ്പിച്ചു വച്ചിരുന്നു.കൃതാവ്‌ കരി വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു.നവോദയയില്‍ യൂണിഫോമായി വെളുത്ത ക്യാന്വ്വാസ്‌ ഷൂ ധരിക്കണം ഇതു ഞങ്ങള്‍ ഇടക്കു ധരിക്കാതെ വരുമായിരുന്നു.പ്രിന്‍സിപ്പാളേങ്ങാന്‍ ഇതു കണ്ടാല്‍ എപ്പൊ പിടിച്ചു അന്ന്‌ ചോദിച്ചാല്‍ മതി.പക്ഷെ ഇതു പിടിക്കാപ്പെടാതിരിക്കാനും ഞങ്ങള്‍ നേരത്തെ തന്നെ ഐഡിയ കണ്ടു പിടിച്ചിരുന്നു.ചുവന്ന മഷി പഞ്ഞിയില്‍ മുക്കി കാലില്‍ വച്ചു കെട്ടും.എന്നിട്ട്‌ പ്രിന്‍സിപ്പാള്‍ ചോദിക്കുകയാണെങ്കില്‍ പറയും കാലു മുറിഞ്ഞിരിക്കയാണ്‌ എന്ന്.അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോള്‍ കാല്‍ പോട്ടിയവരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചു.അങ്ങിനെ പ്രിന്‍സിപ്പാലിന്‌ സംഗതി പിടി കിട്ടി.ഒരു ദിവസം ഒരു ദിവസം അദ്ദേഹം കാലു മുറിഞ്ഞു നടക്കുന്നവരില്‍ ഒരാളായ ശ്രീജിത്തിനെ വിളിപ്പിച്ചു.എന്നിട്ട്‌ എന്താണ്‌ ഷൂവിടാത്തത്‌ എന്നു ചോദിച്ചു.മറുപടിയായി അവന്‍ കാല്‌ മുറിഞ്ഞു എന്ന്‌ പറഞ്ഞപ്പോള്‍ ബാലന്‍ സര്‍ ഉടന്‍ തന്നെ തന്റെ കാലിലെ ഷൂസ്‌ വലിച്ചൂരി.അതാ അദ്ദേഹത്തിന്റെ കാലില്‍ അവന്റെ മുറിവിനെ വെല്ലുന്ന രീതിയില്‍ ഒരു മുറിവ്‌.എന്നിട്ടു അദ്ദേഹം അവനോട്‌ പറഞ്ഞു-"ഇത്രയും വലിയ മുറിവുണ്ടായിട്ട്‌ എനിക്കു ഷൂ ധരിക്കാമെങ്കില്‍ നിനക്കും ധരിക്കാം സൊ യു ഗോ ആന്റ്‌ വെയര്‍ ദ ഷൂസ്‌..".പാവം ശ്രിജിത്തിന്റെ കാല്‌ സത്യത്തില്‍ ശരിക്കും മുറിഞ്ഞിരിക്കുകയായിരുന്നു.
ഇത്രയും രംഗം പ്രശാന്തും ശ്രീജിത്തും കൂടി ഭംഗിയായി അവതരിപ്പിച്ചു.സ്റ്റേജിന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ മെല്ലെ പ്രിന്‍സിപ്പലിന്റെ മുഖത്തേക്ക്‌ നോക്കി.. അദ്ദേഹം ആര്‍ത്ത്‌ ചിരിക്കുന്നു.ഞാന്‍ ആശ്വസിച്ചു"ഭാഗ്യം ഒരു സസ്പെന്‍ഷന്‍ ഒഴിവായി"

അങ്ങിനെ പരിപാടികള്‍ ഓരോന്നായി തുടര്‍ന്നു കൊണ്ടിരുന്നു.അവസാനം സ്വീറ്റ്‌ ഡിസ്റ്റ്രിബൂഷന്റെ സമയം ആയി.പലഹാരങ്ങള്‍ എല്ലാം ഞങ്ങളുടെ ബാച്ചുകാര്‍ പിരിവ്‌ ഇട്ട്‌ വാങ്ങിച്ചത്‌.അങ്ങിനെ ടീച്ചേഴ്സിനേയും ബാക്കി പിള്ളാരെയും പലഹാരം കൊടുത്തു പറഞ്ഞയച്ചു.ധാരാളം പലഹാരങ്ങള്‍ ബാക്കി വന്നിരുന്നു.അപ്പോള്‍ ആരോ ഒരുത്തന്‍ പറഞ്ഞു-"ടാ നമുക്കു രാജസ്ഥനികളെ കൂടി പറഞ്ഞു വിടാം എന്നിട്ടു ബാക്കിയുള്ള പലഹാരം മൊത്തം ഒറ്റക്കു അടിക്കാം".കേട്ട പാതി കേള്‍ക്കത്ത പാതി എല്ലാവര്‍ക്കും സമ്മതം.അങ്ങിനെ ഞങ്ങള്‍ പതുക്കെ രാജസ്ഥനികളെ കൂടി പറഞ്ഞയക്കാന്‍ ശ്രമം തുടങ്ങി.പൊട്ടന്‍ മാരാണെങ്കിലും രാജസ്ഥാനികള്‍ക്ക്‌ സംഭവം പെട്ടെന്നു തന്നെ പിടി കിട്ടി.അവര്‍ പറഞ്ഞു-"ഹമാര ഭീ പൈസാ ഹേ ഇസ്മേം.. ഹം നഹിം ജായേഗാ"അതിനു ശേഷം അവന്മാര്‍ ബാക്കിയുള്ള പലഹാരം മൊത്തം കുരങ്ങന്മാരെപ്പോലെ വാരി വലിച്ചു തിന്നാന്‍ തുടങ്ങി.ഇതു കണ്ടു നിന്ന ഗിനീഷ്‌ കുമാര്‍ ബന്‌വാരി എന്ന രാജസ്ഥാനിയെ പിടിച്ചു ഒരു തള്ളു വച്ചു കൊടുത്തു.അതു ഒരു തുടക്കം മാത്രം ...പിന്നെ അങ്ങോട്ടു നടന്നത്‌ ഒരു തകര്‍പ്പന്‍ അടിയായിരുന്നു.എല്ലാ രാജസ്ഥാനികളും ഞങ്ങളും ഇതില്‍ ആത്മാര്‍ഥമായി പങ്കെടുത്തു.സ്വീറ്റ്സ്‌ എല്ലാം ബോയ്സ്‌ സിനിമയിലെ ഗാനരംഗം പോലെ വായുവില്‍ കിടന്നു കറങ്ങി.അങ്ങിനെ പലഹാരം എല്ലാം രജസ്ഥാനികളുടെ ദേഹത്ത്‌ അഭിഷേകം ചെയ്തു കഴിഞ്ഞപ്പോള്‍ അടിയും അവസാനിച്ചു.പക്ഷേ ഈ സംഘട്ടനം കാണാനുള്ള ഭാഗ്യം പ്രിന്‍സിപ്പലിനോ ബാക്കി സാറുമാര്‍ക്കോ ഉണ്ടായിരുന്നില്ല.അതു കൊണ്ടു തന്നെ കുറെ സസ്പെഷനുകള്‍ ഒഴിവായി.
പിറ്റേ ദിവസം സാറുമാരെല്ലാം ക്ലാസ്സില്‍ വന്ന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു കാരണം മറ്റൊന്നുമല്ല.രാജസ്ഥാനികളുമായി ചേര്‍ന്ന്‌ പരിപാടി അവതരിപ്പിച്ചത്‌ നാഷണല്‍ ഇന്റെഗ്രേഷന്‌ ഒരു മാതൃകയാണത്രെ...കേട്ടു നിന്ന ഞങ്ങള്‍ എല്ലാവരും ഉള്ളില്‍ ചിരിച്ചു കാരണം യഥാര്‍ത്ഥ ഇന്റെഗ്രേഷന്‍ അവര്‍ കണ്ടില്ലല്ലോ.....


വിട,
നിഖില്‍

Saturday, September 8, 2007

mimicriyum njaanum

മിമിക്രിയും പിന്നെ ഞാനും...
------------------------------
ഞാന്‍ തൃശ്ശൂര്‍ നവോദയയില്‍ 6 ല്‍ പഠിച്ചിരുന്ന കാലം.ഏകദേശം ആറാം ക്ലാസ്സിന്റെ അവസാന കാലഘട്ടത്തിലാണു മിമിക്സ്‌ ട്രൂപ്പ്‌ എന്ന ആശയം ഞങ്ങള്‍ കുറെ പേരുടെ മനസ്സില്‍ കുടിയേറുന്നത്‌.സ്കൂളിലെ സീനിയേഴ്സ്‌ ആയ ബിമല്‍കുമാര്‍,മനോജ്‌കുമാര്‍ മുതലായ ചേട്ടന്മാരുടെ മിമിക്രി പെര്‍ഫോമന്‍സ്‌ കണ്ടപ്പോളാണ്‌ ഇതിനു തുടക്കം. അങ്ങനെ ആറാം ക്ലാസ്സില്‍ തന്നെ 2 മിമിക്രി ട്രൂപ്പുകള്‍ പിറന്നു വീണു.അതില്‍ ഒരെണ്ണത്തിലെ അംഗമായിരുന്നു ഈ ഞാന്‍.പി.എസ്‌,കാളി,ജിനീഷ്‌,ഷാര്‍വിന്‍ എന്നവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.ഞങ്ങളുടെ എതിര്‍ ടീമിലാകട്ടെ ബിന്റൊ,ജാണ്ടി,തൊരപ്പന്‍,ജിജൊ,വിജീഷ്‌,ഡെന്നി മുതലായ താരങ്ങളും.
എതിര്‍ ടീമിന്റെ ഒരു മാസ്റ്റര്‍ പീസ്‌ നമ്പറായിരുന്നു "സാമ്പാര്‍ പിവോ" എന്ന ഐറ്റം.സംഭവം എനിക്കു മൊത്തമായിട്ടു ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ല എങ്കിലും ഞാന്‍ വിവരിക്കാം.കഥ ഇങ്ങിനെയാണ്‌-ഒരു ട്രയിന്‍ കമ്പാര്‍ട്‌മെന്റില്‍ 4 പേര്‍ ഇരിക്കുന്നു.ഒരു ഹിന്ദിക്കാരന്‍,മലയാളി പിന്നെ വേറെ രണ്ടു പേരും..ട്രയിനിന്റെ ജനല്‍ ഷട്ടര്‍ തുറക്കാന്‍ മലയാളിക്കു സാധിക്കുന്നില്ല.അപ്പൊള്‍ ഹിന്ദിക്കാരന്‍ തന്റെ മസില്‍ ഉപയോഗിച്ചു ഷട്ടര്‍ തുറക്കുന്നു.അതിനു ശേഷം തന്റെ മസില്‍ കാണിച്ചു മലയാളിയോടു പറയുന്നു"ചപ്പാത്തി ഖാവോ മസില്‍ ആ ജായേഗാ" പിന്നെ എന്തൊക്കെയോ കുറെ ചീളുകള്‍*...ഹിന്ദിക്കാരന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മലയാളി അപായചങ്ങല കാണിച്ചു കൊടുത്തു അതു വലിച്ചു തരാന്‍ ആവശ്യപ്പെടുന്നു.അവന്‍ അതു വലിക്കുന്നു ..പോലീസ്‌ വരുന്നു ...അവനെ പൊക്കി കൊണ്ടു പോകുന്നു.അതിനു ശേഷം മലയാളിയുടെ കമന്റ്‌ "സാമ്പാര്‍ പിവൊ ബുദ്ധി ആ ജായേഗാ..".സദസ്സില്‍ കൂട്ടച്ചിരി..ഈ ചിരി ഒന്നു മനസ്സില്‍ ഓര്‍ത്തു വച്ചോളൂ ഒരു വിറ്റ്‌ വരാനുണ്ട്‌
അവന്മാര്‍ ഈ സംഭവം ഇറക്കിയപ്പോള്‍ ഞങ്ങള്‍ക്കു വാശിയായി.ആയിടക്കാണു ഞാന്‍ രണ്ടു ദിവസത്തെ ലീവിനു വീട്ടില്‍ പോയത്‌.ഞാന്‍ വീട്ടില്‍ പോയപ്പോള്‍ കുറെ മിമിക്രി കാസറ്റ്‌ കേട്ട്‌ വിറ്റുകള്‍ അടിച്ചു മാറ്റി വന്നു.അങ്ങനെ ഞങ്ങളുടെ പരിപാടി ഞങ്ങള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
ഈ സമയത്താണു ഞങ്ങളുടെ പുതിയ ഹൗസ്‌ മാസ്റ്റര്‍ ആയി പളനി വേലു സര്‍ ജോയിന്‍ ചെയ്യുന്നത്‌.മലയാളം പതുക്കെ സംസാരിക്കാന്‍ പഠിച്ചു വരുന്നതേയുള്ളു സര്‍ ആ കാലത്ത്‌.പക്ഷെ പറഞ്ഞാല്‍ മനസ്സിലാകും.അങ്ങിനെ ആദ്യത്തെ റോള്‍ കോളിനു പുള്ളിക്കാരന്‍ എത്തി.റോള്‍ കോളിനു പിള്ളേരെ വരിയില്‍ നിര്‍ത്തി നമ്പര്‍ എടുക്കും.അന്ന്‌ ആരും വരിയില്‍ നിന്നിരുന്നില്ല.അപ്പോള്‍ സറിന്റെ ഡയലോഗ്‌-"ആ ണിക്ക ണിക്ക ലൈനിലണിക്ക വരസ്സീല്‍ ണിക്ക".ഇതു കേട്ടതും പിള്ളേര്‍ ചിരി തുടങ്ങി.മുകളില്‍ പറഞ്ഞ വരികളുടേ അര്‍ഥം ഇത്രേയുള്ളൂ"ലൈനില്‍ നില്‍ക്കൂ"!.ഉടന്‍ അടുത്ത ചോദ്യം-"യാര്‌ ഇങ്കെ മിമിക്രി കാട്ടും?"കേട്ടതും ഞങ്ങള്‍ കൈകള്‍ പൊക്കി.അങ്ങിനെ ആദ്യത്തെ പരിപാടി ആരംഭിച്ചു.
സുപ്രഭാതമായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഐറ്റം.പി എസ്‌ പാടുന്നു,ഷാര്‍വിന്‍ കിളിയുടെ ശബ്ദം ഉണ്ടാക്കുന്നു,ഞാന്‍ കാറ്റിന്റെ ശബ്ദം,ജിനീഷും കാളിയും ഉടുക്കു കൊട്ട്‌...അടുത്ത ഐറ്റം പാമ്പാട്ടിയുടെ ശബ്ദമായിരുന്നു.ഷാര്‍വിന്‍ ങേ എന്നു കരഞ്ഞു കൊണ്ടു കഴുത്തിലിടിച്ചു പാമ്പാട്ടിയുടെ ശബ്ദമുണ്ടാക്കി.
അന്നത്തെ ഞങ്ങളുടെ വെറൊരു ഹിറ്റ്‌ ഐറ്റം ആയിരുന്നു "മുട്ടനാട്‌"സംഭവം ഞാന്‍ വിവരിക്കാം-2 അയല്‍ക്കാര്‍. ഒരുത്തന്റെ ആട്‌ മറ്റൊരുത്തന്റെ മാവിന്റെ ഇല തിന്നുന്നു..അയല്‍ക്കാര്‍ തമ്മില്‍ ഇടി ആകുന്നു.പി എസും ഷാര്‍വിനും ആയിരുന്നു അയല്‍ക്കാര്‍.പ്രശ്നം സോള്‍വ്‌ ചെയ്യാനയി പള്ളിയിലെ അച്ചന്‍ എത്തുന്നു.കാളിയാണ്‌ പള്ളിയിലെ അച്ചന്‍ സംഭവം പി എസ്‌ അച്ചനോട്‌ വിവരിക്കുന്നു."അതില്ലെ അച്ചോ..ഇയാളുടെ ആട്‌ എന്റെ മാവിന്റെ ഇല തിന്നു".അപ്പോള്‍ അച്ചന്‍-"അവ ദൈവത്തിന്റെ കുഞ്ഞാടുകളാണു മക്കളേ.." ഉടന്‍ തന്നെ പി എസ്‌ അലറുന്നു-"കുഞ്ഞാടൊന്നുമല്ല അച്ചോ..അതൊരു അസ്സല്‍ മുട്ടനാടാ..."!
സദസ്സില്‍ കൂട്ടച്ചിരി.ഈ ചിരിയാണു ഞാന്‍ നേരത്തെ നിങ്ങളൊടു ഓര്‍ത്തു വയ്ക്കാന്‍ പറഞ്ഞത്‌..അന്നു ഞങ്ങള്‍ കരുതിയത്‌ ആളുകള്‍ ശരിക്കും ചിരി വന്നിട്ട്‌ ചിരിക്കുന്നതാണ്‌ എന്നായിരുന്നു പക്ഷെ പിന്നീട്‌ ഞങ്ങള്‍ സീനിയേഴ്സ്‌ ആയപ്പോള്‍ മനസ്സിലായി ആ ചിരി എന്തായിരുന്നെന്ന്‌...ആ ചിരി കിട്ടിയവരില്‍ നവോദയ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ വരെ ഉള്‍പ്പെടും.

എന്തൊക്കെയായാലും സംഭവം പളനിക്ക്‌ ഇഷ്ടമായി.പുള്ളി പറഞ്ഞു-"ആ ണീങ്ക അടുത്ത ആനുവല്‍ ഡെയ്‌ വരുമ്പോത്‌ പെര്‍ഫോം പണ്ണണം.!!".ഞങ്ങള്‍ക്കു സന്തോഷമായി ആദ്യമയി തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
അങ്ങിനെ ആനുവല്‍ ഡെയ്‌ അടുത്തെത്തി.പളനി സര്‍ പറഞ്ഞതു പോലെ തന്നെ വന്ന്‌ പ്രോഗ്രാമിന്‌ ഞങ്ങളുടെ പേര്‌ ചേര്‍ത്തു പോയി.ഞങ്ങള്‍ റിഹെഴ്സല്‍ തുടങ്ങി.അന്ന്‌ വീട്ടുകാരുമായി ബന്ധപ്പെടാനുള്ളാ ഏക മാര്‍ഗം കത്തുകളാണ്‌.അതും ടീച്ചേഴ്സിന്റെ സെന്‍സര്‍ കട്ട്‌ കഴിഞ്ഞു മാത്രമേ പോസ്റ്റ്‌ ചെയ്യാന്‍ പാടുള്ളൂ.ഞാനും ഒരു കത്തെഴുതി വീട്ടില്‍ പ്രോഗ്രാമിനെ കുറിച്ച്‌ അറിയിച്ചു.
അങ്ങിനെ ആനുവല്‍ ഡെയുടെ ഫൈനല്‍ റിഹേഴ്സല്‍ നടന്നു കൊണ്ടിരിക്കുന്നു.ഞങ്ങളുടെ പരിപാടിയുടെ പേരു മത്രം വിളിച്ചില്ല അന്വേഷിച്ചപ്പൊള്‍ ചേട്ടന്മാര്‍ പറഞ്ഞു-"നിങ്ങള്‍ക്ക്‌ റിഹേര്‍സല്‍ ആവശ്യമില്ല നേരിട്ടു കയറി അവതരിപ്പിച്ചോളൂ"
ആനുവല്‍ ഡേ വൈകീട്ട്‌ ആറു മണി തോട്ടാണ്‌ .പാരന്റ്സ്‌ എല്ലാം വരും. പരിപാടി കഴിയുമ്പോള്‍ എല്ലാവര്‍ക്കും. വീട്ടില്‍ പോകുകയും ചെയ്യാം..അന്നു അഛന്‍ വന്നപ്പോള്‍ കയ്യില്‍ ഒറു ബാഗ്‌ ഉണ്ടായിരുന്നു.ഞാന്‍ എന്താണെന്നു തിരക്കിയപ്പോള്‍ അഛന്‍ പറഞ്ഞു-"ഇത്‌ ഒരു ടേപ്പ്‌ റെക്കോര്‍ഡര്‍ ആണ്‌.നിന്റെ പരിപാടി റെക്കോര്‍ഡ്‌ ചെയ്യാനാണ്‌".ഞാന്‍ അപ്പോള്‍ മനസ്സില്‍ സന്തോഷിച്ചു "എന്റെ മാതാപിതാക്കള്‍ എന്റെ അഭിരുചികള്‍ മനസ്സിലാക്കിയിരിക്കുന്നു .അവര്‍ എന്നെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്‌."!
പരിപാടികള്‍ തുടങ്ങി .സമയം കടന്നു പോയി.ഭരതനാട്യം ,കുച്ചിപ്പുടി മുതലായ ഐറ്റംസ്‌ തകര്‍ത്തു കൊണ്ടിരിക്കുന്നു.അഛന്‍ വാച്ചില്‍ നോക്കി.സമയം 11 മണി.!അഛന്‍ പതുക്കെ എഴുന്നേറ്റു ചെന്ന്‌ സ്റ്റേജിന്റെ പുറകില്‍ ചെന്നു അന്വേഷിക്കുന്നു.അപ്പോളല്ലേ വിറ്റ്‌ അറിയുന്നത്‌.പരിപാടി പോയിട്ട്‌ ഞങ്ങളുടെ പേരു പോലും അവിടാര്‍ക്കും അറിയില്ലെന്ന്‌.അന്ന് അഛന്‍ തിരിച്ചു വന്ന് സംഭവം വിവരിച്ചപ്പോള്‍ ഞാന്‍ ചമ്മിയത്‌ ഇന്നും എന്റെ മനസ്സിലുണ്ട്‌.

വാല്‍കഷണം:-ഇങ്ങിനെ എന്റെ ആദ്യത്തെ പെര്‍ഫൊമന്‍സ്‌ കുളമായെങ്കിലും ഞാന്‍ നിര്‍ത്തിയില്ല..പിന്നേയും പല വിറ്റുകളും നടന്നു അതെല്ലാം ഇനി പിന്നൊരു ബ്ലോഗിലകാം

*ചീള്‌=വിറ്റ്‌

വിട,
നിഖില്‍

Friday, September 7, 2007

തോണ്ടിക്കുറി പ്രസ്ഥാനവും ദു:ഖവെള്ളിയും
--------------------------------
സമയം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...അതായത്‌ സത്യം പറഞ്ഞാല്‍ ക്ലാസ്സിലെ ഗുണ്ടകളായ അക്വാ,സുരുവാക്ഷി,അഞ്ചാണ്ടി മുതലായ താരങ്ങളെല്ലാം രാജസ്ഥാന്‍ അഥവാ രുജാണ്ടയില്‍.......

9എ ക്ലാസ്സ്‌ സത്യം പറഞ്ഞാല്‍ രുജാണ്ടകളുടെ വിഹാര കേന്ദ്രമായിരുന്നു.ഭരതിണ്ട,പ്രാംതന്‍,മനോജ്‌യാര്‍,ആനണ്ടിലാല്‍,രാജേന്‍ദര്‍,തുടങ്ങിയ താരങ്ങളായ രുജാണ്ടകളുടെ അന്യായ വിളയാട്ടം തന്നെയായിരുന്നു അവിടെ....ഇതില്‍ ആനണ്ടിലാല്‍ എന്നു പറഞ്ഞവന്‍ ഒരു താരം തന്നെയായിരുന്നു."ആയെ ഹോ മേരെ സിന്ദഗീ" എന്ന അവന്റെ കഴുത രാഗം മുഴുവന്‍ സമയവും കാതില്‍ മുഴങ്ങികൊണ്ടിരിക്കും..എന്തെങ്കിലും മലയാളത്തില്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ അതിന്റെ ഹിന്ദി തര്‍ജമ ആവശ്യപ്പെടും രുജാണ്ടാസ്‌..ഇതിന്റെയൊക്കെ ഇടയില്‍ കിടന്നു വീര്‍പ്പു മുട്ടിയ ചില താരങ്ങളായിരുന്നു ഞാന്‍,പി.എസ്‌,കാളി,ജോമോന്‍,ചിമ്പന്‍,കോമ്പ്ലി മകന്‍ സതന്‍,രാമന്‍,ശുണ്ടി മുതലായവര്‍...മുഴുവന്‍ പേരുകളും എനിക്കോര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല..
ഒരു എന്റര്‍റ്റെയിന്‍മന്റ്‌ എന്ന നിലക്കാണു "തോണ്ടിക്കുറി പ്രസ്ഥാനം" എന്ന സംഭവതിന്‌ ഞങ്ങള്‍ രൂപം കൊടുത്തത്‌...ആരെങ്കിലും ചടച്ച വിറ്റ്‌ അടിച്ചാല്‍ ഉടന്‍ ഞാന്‍ കാളിയേയോ പി.എസിനേയോ തോണ്ടും അവന്മാര്‍തിരിച്ചും.ഇതിലെ വിറ്റ്‌ എന്താണെന്നു വച്ചാല്‍ ഞാന്‍ പി.എസിനെ തോണ്ടിയാല്‍ ചിലപ്പൊള്‍ ഞാന്‍ തോണ്ടിയതിനു അവന്‍ കാളിയെ കേറി തോണ്ടും... ചിമ്പന്‍ അന്നു കുറെ ചടച്ച വിറ്റുകള്‍ അടിച്ചു നടന്നിരുന്നതുകൊണ്ടു അവന്‍ നമ്മുടെ ഡയറിയിലെ നമ്പര്‍ വണ്‍ താരമായിരുന്നു....
ഈ പ്രസ്ഥാനം അങ്ങിനെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.അന്നത്തെ മെയിന്‍ ടീമുകള്‍ക്കെല്ല്ലാം നമ്മള്‍ ഓരോ പേരുകള്‍ നല്‍കി ആദരിച്ചു പോന്നു.സല്‍മാന്‍ഖാന്‍ ഒക്കെ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ പ്രത്യേകം എടുത്തു പറയെണ്ടതില്ലല്ലോ..ആ പേരുകള്‍ മൊത്തം എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.എന്തായാലും അതില്‍ പലതും വന്‍ ഹിറ്റ്‌ ആയിരുന്നു.
അതില്‍ ഒരെണ്ണം മാത്രം ഞാന്‍ എടുത്തു പറയാം.."അധിപന്‍".ആ പേരു ഞങ്ങള്‍ നല്‍കിയതു ഡെന്നിക്കിട്ടായിരുന്നു.ഇതിനു കാരണം എന്തെന്നാല്‍ ഒരു വിധം എല്ലാ പ്രശ്നങ്ങളും ഡെന്നി ഇടപെട്ടു തീര്‍പ്പു കല്‍പ്പിക്കുമായിരുന്നു.അങ്ങനെ ഡെന്നി അധിപനായി മാറി.പക്ഷേ അതു ഞങ്ങള്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ..
അങ്ങിനെ ഒരു ദു:ഖ വെള്ളിയാഴ്ച്ച വന്നെത്തി.ഞാന്‍ അന്നു ഫുഡ്‌ അടിക്കാന്‍ വേണ്ടി മെസ്സ്‌ ഹാളില്‍ എത്തിയതായിരുന്നു.എങ്ങിനേയോ ഞാന്‍ അന്നു ലേറ്റ്‌ ആയിപ്പോയി.വന്നപ്പോള്‍ പിള്ളേര്‍ ആരും എന്നോടു അധികം സംസാരിക്കുന്നില്ല.ഞാന്‍ എന്താണെന്നു മനസ്സിലാകാതെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു.അപ്പോള്‍ ദാ ഡെന്നി സംസാരിച്ചു തുടങ്ങുന്നു-"ടാ നിഖില്‌...നാളെ ടീവീല്‌ ഏതാ പടം?".ഞാന്‍ ഉടനെ ഏതോ പടത്തിന്റെ പേരു പറഞ്ഞു.അപ്പോള്‍ ദാ വരുന്നു അടുത്ത മറുപടി-"അല്ലടാ അധിപന്‍"!.ഞാന്‍ ഒന്നു ഞെട്ടി പക്ഷേ ഞാന്‍ ഞെട്ടല്‍ പുറത്തു കാട്ടിയില്ല.പതുക്കെ സ്പോട്ടില്‍ നിന്നും സ്കൂട്ട്‌ ആയി.
സംഭവം ഞാന്‍ രാത്രി വിക്രമശില ഹോസ്റ്റലില്‍ വന്നു അറിയാവുന്ന പിള്ളേരോടു വിവരിച്ചു.ഉടന്‍ തന്നെ ദാ സംഭവം റൂട്ട്‌ മാറുന്നു.കുറെ എണ്ണം വന്നു ചൂടാകുന്നു ചില ഡയലൊഗുകള്‍ ഞാന്‍ പറയാം-"എന്തൂട്ടാ ചെക്കാ..നിങ്ങള്‍ ആള്‍ക്കാര്‍ക്കു പേരു ഇടുന്നേ...നിങ്ങള്‍ ഇനി ഒറ്റക്കാണ്‌.കളിക്കണ്ട ചെഗ്ഗാ...!!"

തോന്നുണ്ട്‌ തോന്നുണ്ട്‌ തോന്നുണ്ട്‌ തോന്നുണ്ട്‌ ....!!!

കെ.സി ആണോന്നു മാത്രം പറ..ഞാന്‍ പെട്ടിട്ടാ..ഒറ്റക്കാ...ഞാന്‍ അപ്പോള്‍ മനസ്സില്‍ വിചാരിച്ചു."ഞാന്‍ എന്തൊരു ഹതഭാഗ്യന്‍!!ആ ചെറ്റ കാളി രക്ഷപെട്ടു...!!ഞാന്‍ മാത്രം ഈ കേസിലെ പ്രതി!...

പിറ്റേ ദിവസം കാലത്തു തന്നെ ഞാന്‍ കാളിയെ കാണാന്‍ പോയി അപ്പോഴല്ലേ വിറ്റുകള്‍ അറിയുന്നത്‌..തലേന്ന്‌ എനിക്കു കിട്ടിയ ബൂസ്റ്റുകള്‍ ഒന്നുമല്ല.തക്ഷശിലയില്‍ കാളിയേം പി എസിനേയും പിള്ളേര്‍ കെ.സി കളാക്കി മാറ്റി.ഇതിനെല്ലാം പുറമെ ചിമ്പാന്‍സിയുടെ വക വേറേ ഡോസുകളും ഉണ്ടായിരുന്നു.സത്യം പറഞ്ഞാല്‍ ഒരാഴ്ച കൂട്ട കെ.സി ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ..പക്ഷെ പിന്നീട്‌ ഒരാഴ്ച കൊണ്ടു തന്നെ പിള്ളേര്‍ സംഭവമെല്ലാം മറന്നു കാരണം അടുത്ത ആഴ്ച തന്നെ രുജാണ്ടകളുമായുള്ള ഇടി സ്റ്റാര്‍ട്ട്‌ ചെയ്തു....

വാല്‍ക്കഷണം:-ഇതിലെ മറ്റൊരു വിറ്റ്‌ എന്താണെന്നു വച്ചാല്‍ ഈ സംഭവത്തിന്‌ പിന്നീട്‌ ഞങ്ങള്‍ ദു:ഖവെള്ളി എന്നു നാമകരണം ചെയ്തു.

കത്താത്ത ടീമുകള്‍ക്കു വേണ്ടി:-"കെ.സി എന്നു പറഞ്ഞാല്‍ സൂരജ്‌ .കെ.സി.അഥവാ ഒറ്റപ്പെട്ടവന്‍"
അടുത്ത എന്റെ ബ്ലോഗ്‌--" മിഷന്‍ രുജാണ്ടാസ്‌" കാത്തിരിക്കൂ ആക്ഷന്‍ ബ്ലോഗിനായി.....


സ്വന്തം
നിഖില്‍